Wednesday, November 25, 2009

ഞാനും അവളും തമ്മില്‍ മുടിഞ്ഞ പ്രേമമായിരുന്നു!!!!!!

ഞാനും അവളും തമ്മില്മുടിഞ്ഞ പ്രേമമായിരുന്നു!!!!!!

സ്കൂളില്പഠിക്കുന്ന കാലത്ത് ഇന്റര്വെല്സമയത്ത് നടയിറങ്ങി ഓടിവന്ന അവളും
നടകയറി ഓടിപ്പോവുകയായിരുന്ന ഞാനും തമ്മില്കൂട്ടിയിടിച്ചു വീണതിനു പിറ്റേന്നു
മുതലായിരുന്നു പ്രേമത്തിന്റെ തുടക്കം.



വീഴ്ചയുടെ ഓര്മയ്ക്കായി എന്നോണം അവളുടെ നെറ്റിയില്മുറിവിന്റെ ഒരു പാടു
വീണു. അതോടെ, അവളുടെ സൗന്ദര്യം മുഴുവന്പോയി എന്ന് അവളുടെ വല്യമ്മ സ്കൂളില്
വന്നു കരഞ്ഞു നെലോളിച്ചു പറയുന്നതുഞാന്കേട്ടു.

ഞാനെന്തു ചെയ്യാന്‍?, ഇങ്ങോട്ടുവന്നിടിച്ചതല്ലേ എന്നു
ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അന്നതിനു ത്രാണിയില്ലാതിരുന്നതിനാല്അതു
ചെയ്തില്ല. അവളുടെ സൗന്ദര്യം എന്നു പറയുന്ന സാധനത്തെക്കുറിച്ച് അന്ന് എനിക്കു
വല്യ ധാരണയുണ്ടായിരുന്നില്ല. എങ്കിലും അങ്ങനെയെന്തോ ഒന്ന് കുറഞ്ഞുപോയി എന്ന്
അവളുടെ വല്യമ്മ പറഞ്ഞതിനാലാവണം അവള്ക്കു സൗന്ദര്യമുണ്ടായിരുന്നു,
കുറഞ്ഞതോതിലാണെങ്കിലും ഇപ്പോളുമുണ്ട് എന്നു ഞാനങ്ങു വിശ്വസിച്ചു.

അവിടെയായിരിക്കണം തുടക്കം.

ചന്ദ്രക്കല പോലെ നെറ്റിയുടെ ഇടത്തുഭാഗത്ത് ഒരിക്കലും മായ്ക്കാത്ത പാടായി വീണ
മുറിവായിരുന്നു എന്റെ പ്രണയം. അതിന്റെ നീറ്റലും വേദനയും മാറിക്കഴിഞ്ഞ്,അവള്
വീണ്ടും സ്കൂളില്വരാന്തുടങ്ങിയ അന്നുമുതല്ഞാനവളെ പ്രേമിച്ചു തുടങ്ങി.
എന്റെ കൂട്ടത്തില്പഠിക്കുന്ന ഒരുത്തനും അന്ന് പ്രേമം
എന്താണെന്നറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ എനിക്ക് എന്നോട്ടു ഭയങ്കര
ബഹുമാനവും സ്നേഹവും തോന്നി. പക്ഷേ, അവള്ക്ക് എന്നോടില്ലാത്തതും അതായിരുന്നു.

അന്നത്തെ കുട്ടിയിടിക്കു ശേഷം കണ്ണുകള്കൊണ്ടുപോലും
കൂട്ടിയിടിക്കാതിരിക്കാന്ശ്രദ്ധിച്ചായി അവളുടെ നടപ്പ്. അതെന്റെ മനസ്സില്
അവളുടെ നെറ്റിയിലുള്ളതിനെക്കാള്വലിയ മുറിപ്പാടുകള്വീഴ്ത്തി.

മുറിവുകളില്നിന്ന് ഒലിച്ചിറങ്ങിയ ചുടുചോരയില്ഞാന്നട്ട പ്രണയമെന്ന
ചെമ്പകം വളരാന്തുടങ്ങി. ആരുമറിയാതെ, അവള്പോലുമറിയാതെ, അതങ്ങനെ വളര്ന്നു
പന്തലിച്ചു തുടങ്ങിയതോടെ ഇനിയെന്നീ ചെമ്പകം പുഷ്പിക്കുമെന്ന ചോദ്യവും എന്നെ
അലട്ടിത്തുടങ്ങി.

മിക്സ്ഡ്സ്കൂളിന്റെ സ്വാതന്ത്ര്യങ്ങളില്നിന്ന് ആണ്കുട്ടികളും
പെണ്കുട്ടികളും വെവ്വേറെ പഠിക്കുന്ന ഹൈസ്കൂള്എന്ന കാരാഗ്രഹത്തിലേക്ക് പഠനം
മാറിയപ്പോളായിരുന്നു പുഷ്പിക്കാതെ നില്ക്കുന്ന ചെമ്പകത്തിന്റെ വേരോട്ടവും
വലിപ്പവും ഞാനറിഞ്ഞത്.
അവളെ എങ്ങനെയും വളച്ചെടുക്കുക എന്നതായിരുന്നു എന്റെ അടുത്ത ഉന്നം.

തുടര്ച്ചയായി തിരമാലയടിച്ചാല്മായാത്തതായി ശിലാലിഖിതം പോലുമുണ്ടോ എന്ന
കുമാരനാശാന്കവിതയെ മനസ്സില്ധ്യാനിച്ച് എന്നുമവള്ക്കു ഞാന്
പ്രണയലേഖനമെഴുതിത്തുടങ്ങി. പത്തെണ്ണം എഴുതുമ്പോള്അതില്മികച്ച ഒരെണ്ണം എന്ന
തോതില്അവള്ക്ക് നല്കിപ്പോരുകയും ചെയ്തു.

ആഴ്ചകളും മാസങ്ങളും അതു തുടര്ന്നു. ഞാന്അങ്ങോട്ടുകൊടുത്ത പ്രണയലേഖനങ്ങളുടെ
എണ്ണം നൂറ് തികഞ്ഞ അന്ന് അവള്എനിക്കൊരു പ്രണയലേഖനം തിരിച്ചു തന്നു. ഞെട്ടലോടെ
അതേറ്റുവാങ്ങി, രണ്ടും കല്പിച്ചു വീട്ടിലോട്ട് ഓടിയ ഞാന്പുസ്തകം എവിടെയോ
വലിച്ചെറിഞ്ഞ്, കപ്പക്കാലായില്പോയിരുന്ന് വിശുദ്ധലേഖനം പൊട്ടിച്ചു.

ആര്ത്തിയോടെ ആതിലേക്കു നോക്കിയ എനിക്ക് ഒരേയൊരു വാചകമായിരുന്നു കാണാന്
കഴിഞ്ഞത്. അതിങ്ങനെയായിരുന്നു.

മേലാല്എന്റെ പുറകേ നടക്കരുത്....!!

അതൊരു മുന്നറിയിപ്പായി എനിക്കു തോന്നിയില്ല. അവള്ക്ക് ഞാനൊരു മറുപടി
കത്തെഴുതി. പിറ്റേന്ന് അവള്വരുന്ന വഴിയില്കാത്തുനിന്ന് അവള്ക്കതു കൈമാറി.

ഇന്നലത്തെ കത്തിനുള്ള മറുപടി ഇതിലുണ്ട്. വായിക്കുമല്ലോ.

അവള്വായിച്ചു കാണും. അതിങ്ങനെയായിരുന്നു

നാളെ മുതല്ഞാന്മുന്പേ നടന്നോളാം....!!

അതവള്ക്കങ്ങിഷ്ടപ്പെട്ടു. അതോടെ, എന്റെ കഷ്ടപ്പാടുകള്ക്ക് ഒരറുതിയായി.
വളച്ചെടുക്കുകയെന്ന ദുഷ്കരമായ ദൗത്യംഞാനങ്ങനെ വര്ഷങ്ങള്നീണ്ട തപസ്യയിലൂടെ
നേടിയെടുത്തു എന്നു തന്നെ പറയാം. വളച്ചെടുത്തു കഴിഞ്ഞ് പിന്നെ മേയ്ച്ചോണ്ടു
നടക്കാനായിരുന്നു അതിലേറെ കഷ്ടം. വല്ലാതെ ബുദ്ധിമുട്ടി, പെടാപ്പാടു പെട്ട്
കഴിഞ്ഞ ആറേഴുവര്ഷം ഞങ്ങള് ആത്മാര്ഥമായി പ്രണയിച്ചു.

എല്ലാ പ്രണയങ്ങളുടെയും ഒടുവില്സംഭവിക്കുന്ന ട്രാജഡി പോലെ ഞങ്ങളു കല്യാണം
കഴിക്കാന്തീരുമാനിച്ചു. അവളെത്തന്നെ കെട്ടണമെന്ന് എനിക്കപ്പോഴും ഒരു
നിര്ബന്ധവുമില്ലായിരുന്നു. പക്ഷേ, ഇത്രയും കാലം ഞാന്കഷ്ടപ്പെട്ടു
സംരക്ഷിച്ചു പ്രണയിച്ചതിനാലാവണം അവള്ക്കു ഭയങ്കര നിര്ബന്ധം- കല്യാണം കഴിച്ചേ
തീരു...

അവളുടെ വീട്ടില്കല്യാണാലോചനകള്മുറപോലെ നടക്കുന്നു. എന്റെ വീട്ടില്
ചേട്ടന്മാരുടെ കല്യാണം പോലും ആലോചിച്ചു തുടങ്ങിയിട്ടില്ല. അവളുടെ അപ്പന്ഓരോ
ദിവസവും എന്ന മട്ടില്ആലോചനകളുമായി എത്തിയതോടെ കൊച്ചിന്റെ കോളജില്പ്പോക്കു
നിന്നു. എന്നും കട്ടന്കാപ്പിയും പരിപ്പുവടയുമായി ഓരോരുത്തരുടെ
മുന്നില്ച്ചെന്ന് ചമഞ്ഞുനില്ക്കാനും പിന്നീട് ആട്ടിന്കൂടിനടുത്തുവച്ചു
നടക്കുന്ന സൗഹൃദഅഭിമുഖത്തില്പഞ്ചപാവം അഭിനയിക്കാനും മാത്രമായി അവളുടെ സമയം
ചുരുങ്ങി.

എനിക്കായിരുന്നു തിരക്കേറെ. എല്ലാ കല്യാണവും കൃത്യമായി മുടക്കുകയെന്ന
ഉത്തരവാദിത്തം ഉദ്ദേശിച്ചതിലും ഭാരിച്ചതായിരുന്നു. ഊമക്കത്ത് അഥവാ
മുടക്കത്തപാല്മുതല്ഭീഷണി വരെ പല പല സമീപനങ്ങളിലൂടെ ഒരു വിധത്തില്
കല്യാണാലോചനകളെല്ലാം ഞാന്മുടക്കിപ്പോന്നു.

ദൈവത്തിനു നന്ദി!

ദൈവം മാത്രമായിരുന്നു ഞങ്ങളുടെ ഏക പ്രതീക്ഷ.

അവളുടെ അപ്പന്ഇറച്ചിവെട്ടുകാരന്അന്ത്രോസു ചേട്ടനു മുന്നില്ഞാനൊരു
പുഴുവായിരുന്നു. അവളുടെ അങ്ങളമാരുടെ മുന്നില്ഞാന്ഒരു പാഴായിരുന്നു.
സ്വന്തമായി കൂലിയും വേലയുമില്ലാത്ത എനിക്ക് അവളെയെന്നല്ല, ലോകത്ത് ആരും
പെണ്ണുതരുകേല എന്നതായിരുന്നു അവസ്ഥ.

ദുരവസ്ഥയില്പലവഴിക്കു മണിയടിക്കാന്നോക്കിയിട്ടും ദൈവം കനിഞ്ഞില്ല.

അവളുടെ സമ്മതമില്ലാതെ അവളുടെ കല്യാണമുറപ്പിച്ചു. അവളു കയറുപൊട്ടിക്കാന്
തുടങ്ങി. എന്റെ ചങ്കുപൊട്ടി.

ഇനിയിപ്പോള്അവളെ വിളിച്ചിറക്കുക മാത്രമാണ് പോംവഴി. അതിനു മുന്പ് ഒഫിഷ്യലായി
അവളുടെ വീട്ടില്പ്പോയി പെണ്ണുചോദിക്കണം. അതിനു മുന്പ് തന്റെ വീട്ടില്
കാര്യമറിയിക്കണം. ഇപ്പോള്പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ച് അസാധ്യകാര്യങ്ങള്
തന്നെയായിരുന്നു. എന്റെ വീട്ടില്എതിര്പ്പുണ്ടായില്ലെങ്കിലും അവളുടെ അപ്പന്
സമ്മതിച്ചാലും അവളെ വിളിച്ചിറക്കിയാലും ജീവിതം കട്ടപ്പുകയാകുമെന്നുറപ്പിച്ച
ഘട്ടത്തിലാണ് ഞാന്അവളോട് അങ്ങനെ പറഞ്ഞത്.

നമുക്ക് ആത്മഹത്യ ചെയ്യാം....?!!!

ലോകത്തില്നമുക്കു സ്വൈര്യമായി ജീവിക്കാന്പറ്റില്ല. നിലയ്ക്ക് മരിച്ച്
സ്വര്ഗത്തിലോ നരകത്തിലോ പോയി നമുക്കു സുഖമായി ജീവിക്കാമല്ലോ...

അവളതു കേറിയങ്ങു സമ്മതിച്ചു കളഞ്ഞു. എന്റെ ഉള്ള ജീവന്അതോടെ പോയിക്കിട്ടി!!!

പിറ്റേന്നു മുതല്എന്നാണ് ആത്മഹത്യ, എങ്ങനെയാണുചാകുന്നത് എന്നീ ചോദ്യങ്ങളായി
കൂടുതല്‍. ഞാന്അങ്ങോട്ടിട്ട ഐഡിയ ആയതിനാല്ഞാന്തന്നെ എങ്ങനെ
തട്ടിത്തെറിപ്പിക്കും?!!
ഒടുവില്മനസ്സില്ലാമനസ്സോടെ ഞങ്ങള്ആത്മഹത്യ ചെയ്യാന്തീരുമാനിച്ചു.

എങ്ങനെ മരിക്കണം???

തുങ്ങിച്ചാകാന്അവള്ക്കു പേടിയായിരുന്നു. എനിക്കും. വിഷം കഴിച്ചാല്
മരിക്കുമെന്നുറപ്പില്ല. കടലില്ചാടിയാലും അതുതന്നെ സ്ഥിതി. നിലയ്ക്ക്
ട്രെയനിനു തലവച്ചു ചാകുകയാണ് ഉചിതമായ വഴി എന്ന് അവള്തന്നെപറഞ്ഞുതന്നു.
അതാവുമ്പോള്ഒറ്റസെക്കന്ഡില്തീരുമാനമാവും!!

മനസ്സില്ലാമനസ്സോടെ ഞാന്സമ്മതിച്ചു. ട്രെയിന്വരുന്നതു വരെ പാളത്തില്
തലവച്ചു കിടക്കുന്നതു വല്ലവരും കണ്ടാല്‍???

തലവച്ചു കിടക്കുന്നതൊക്കെ പഴയ സ്റ്റൈല്‍. ട്രെയിന്വരുമ്പോള്മുന്നോട്ടു
ചാടുന്നതാണ് പുതിയ സ്റ്റൈല്‍. അവള്തിരുത്തിത്തന്നു.

പിന്നെയൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സകലദൈവങ്ങളെയും മനസ്സില്
ധ്യാനിച്ച് കൂകിപ്പാഞ്ഞുവന്ന ട്രെയിനിനു മുന്നിലേക്ക് എന്നെയും പിടിച്ചുകൊണ്ട്
അവള്എടുത്തു ചാടി.

ഡും!!

ഞങ്ങളു മരിച്ചു.

പത്തു സെക്കന്ഡിനകം ഞങ്ങളു സ്വര്ഗത്തില്ചെന്നു. വിമാനത്തേല്കേറി
മുംബൈയില്എത്തണേല്വേണം ഒന്നരമണിക്കൂര്‍. സ്വര്ഗത്തിലേക്ക് അത്രയും പോലും
ദൂരമില്ലെന്ന് അപ്പോള്ആണു മനസ്സിലായത്.

ചെന്നാപാടെ ദൈവത്തെ കേറിക്കണ്ടു.

ഭൂമിയില്ഒരുമിച്ചു ജീവിക്കാന്ഒരു നിവൃത്തിയുമില്ലാത്തതിനാല്വന്നതാണ്.
ഇവിടെ വച്ച് ഞങ്ങളുടെ കല്യാണം നടത്തിത്തരണം.

ദൈവം ഞങ്ങളെ രണ്ടുപേരെയും നോക്കി.

ശരി. ഒരുവര്ഷം ഇതിലേ പ്രേമിച്ചു നടക്ക്. ഇവിടെയാവുമ്പോള്ആരുടെയും
ശല്യമില്ലല്ലോ. അതുകഴിഞ്ഞാവാം കല്യാണം.

ദൈവം റൊമാന്റിക്കായ കക്ഷിയാണെന്നു പിടികിട്ടി. ചുമ്മാ അടിച്ചുപൊളിച്ചോളാനും
പറഞ്ഞ് ഒരുവര്ഷത്തെ ഓഫറാണു തന്നിരിക്കുന്നത്.

പിറ്റേന്നു മുതല്ടിപരിപാടി തുടങ്ങി.

രാവിലെ മുതല്ഉച്ചവരെ പ്രണയം. ഉച്ചകഴിഞ്ഞ് വൈകിട്ടുവരെ പ്രണയം. വൈകിട്ടു
മുതല്രാത്രി ഉറങ്ങാന്പിരിയും വരെ പ്രണയം. ഉറക്കത്തിലും പ്രണയം.
സ്വപ്നത്തിലും പ്രണയം.

ആദ്യ ഒരാഴ്ച വല്യ കുഴപ്പമില്ലായിരുന്നു. പിന്നെ, പതിയെപ്പതിയെ ബോറഡി തുടങ്ങി.

പ്രണയമല്ലാതെ വേറൊന്നുമില്ലാത്ത സ്ഥിതി. വല്ലതും നാലു വര്ത്തമാനം
പറയുന്നതിന്നിടയ്ക്ക് പരിചയക്കാര്ആരേലും കാണുന്നുണ്ടോ എന്ന പേടിച്ചുള്ള
നോട്ടം പോലുമില്ലാത്ത പ്രണയം. നാലുപാടും അവളുടെ അപ്പനേയും ആങ്ങളമാരെയും
പ്രതീക്ഷിച്ചുകൊണ്ടുള്ള പ്രണയത്തിന്റെ ത്രില്ല് പ്രണയത്തിനില്ലെന്നു
സങ്കടത്തോടെ ഞാന്മനസ്സിലാക്കി.

എന്നിരുന്നാലും, ദൈവം എന്തു വിചാരിക്കും, അവള്എന്തു വിചാരിക്കും എന്നു കരുതി
ഞാന്വീണ്ടും പ്രണയം തുടര്ന്നു. അവളും.

എത്രകാലം ഇതു സഹിക്കും. പ്രണയത്തിനിടെ കലഹം പതിവായിത്തുടങ്ങി. ഞാനാണേല്
പിടിവാശിക്കാരന്‍. അവളാണേല്മുന്ശുണ്ഠിക്കാരി. ഇത്രയും കാലം ഇതൊന്നും
പുറത്തുവന്നിരുന്നില്ല. പുറത്തുകാണിക്കാന്സമയവുമുണ്ടായിരുന്നില്ല. പക്ഷേ,
ഇപ്പോളതല്ലല്ലോ സ്ഥിതി. രാവിലെ മുതല്രാത്രി വരെ ഇത്തിള്ക്കണ്ണി പോലെ അവളു
കൂട്ടത്തില്‍. എവിടെപ്പോയാലും സ്വൈര്യം തരില്ലെന്നു വച്ചാല്‍....

എനിക്കു ദേഷ്യവും സങ്കടവും നിരാശയും തോന്നിയെങ്കിലും അതു പുറത്തുകാട്ടിയില്ല.
അവളെന്തു വിചാരിക്കും?!! അവളൊന്നും വിചാരിക്കില്ലെന്നു മനസ്സിലായത് പിന്നീടൊരു
ദിവസമായിരുന്നു. എന്തോ പറഞ്ഞ് പറഞ്ഞുണ്ടായ കോപത്തിന്റെ തുടര്ച്ചയെന്നോണം
അന്ന് അവളെന്നെ ചെരിപ്പൂരി അടിച്ചുകളഞ്ഞു.

പിന്നെയൊരു ഭീഷണിയും- ഇനി മേലാല്താന്എന്റെ പിന്നാലെ നടക്കരുത്!!!

നാളെ മുതല്ഞാന്മുന്നാലെ നടന്നോളാം എന്നു പറയാന്ഞാന്പോയില്ല. എന്റെ
പട്ടിപോകും!!!

പിറ്റേന്ന് ഞാനും അവളുംകൂടി ദൈവത്തെ ചെന്നു കണ്ടു.

എന്തു പറ്റി? ആറുമാസമല്ലേ ആയൂള്ളൂ. അതിനും മുന്പേ കല്യാണം നടത്തണമെന്ന
നിര്ബന്ധമായോ? ചിരിച്ചുകൊണ്ടു ദൈവം ചോദിച്ചു.

കരഞ്ഞുകൊണ്ട് ഞാന്മറുപടി പറഞ്ഞു- കല്യാണം നടത്തേണ്ടെന്റെ
ഒടേതമ്പുരാനേ.......ഇതൊന്നു ഡിവോഴ്സ് ആക്കിത്തന്നാ മതി!!!!


:)

സ്നേഹപൂര്‍വ്വം
സന്ദീപ്‌ കോട്ടയം